Friday, April 5, 2013

മോഡിയും രാഹുലും വ്യക്തി വിമർശനങ്ങളും

ഗുജറാത്ത് കലാപത്തിലും  ഗുജറാത്തിലെ  വർഗീയവും വിഭാഗീയവുമായ മറ്റു സംഭവങ്ങളിലും നരേന്ദ്രമോഡിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള പങ്ക് കോടതി കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്‌താൽ ഞാൻ അതിൽ വളരെയധികം സന്തോഷിക്കും. ആരും നിയമത്തിൻ അതീതരല്ല, കുറ്റം ചെയ്തിട്ടുട്ണെങ്കിൽ എത്ര വലിയവരായാലും കേമന്മാരായലും  ശിക്ഷിക്കപ്പെടുകതന്നെ വേണം. 

എന്നാൽ  ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോഡിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ടെങ്കിലും ഇല്ലെങ്കിലൂം കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുഖ്യധാരയിലേക്കുള്ള അദ്ധേഹത്തിന്റെ  മാറ്റം സുവ്യക്ത്മാണ്‍.... ആ ഒരു മാറ്റത്തിനെയാണ്‍ ഞാൻ സ്വാഗതം ചെയ്യുന്നതും സപ്പോർട്ട് ചെയ്യുന്നതും. ഒരു സംഭവത്തിന്റെ പേരില് അല്ലെങ്കിൽ കഴിഞ്ഞ കാല നിലപാടുകളുടെ പേരില് ജീവിതകാലം മുഴുവൻ ഒരാളെ തളച്ചിടുന്നതിനോട് യോജിപ്പില്ല. ലാവ്ലിൻ കേസിൽ വിചാരണ നേരത്തെയാക്കണമെന്ന പിണറായിയുടെ ആവശ്യത്തിനോട് യോജിക്കുന്നതും അത്കൊണ്ടാണ്‍.. 

ഒരാളിൽ കാണുന്ന പോസിറ്റീവായ മാറ്റം  ഉൾകൊള്ളാനും അംഗീകരിക്കാനും കഴിയുന്നില്ലെങ്കിൽ അത്  പ്രോത്സാഹിപ്പിക്കപ്പെടുന്നില്ലെങ്കിൽ പിന്നെ എങ്ങിനെയാണ്‍ സമൂഹത്ത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകുക? മദനിയെ സി.പി.എം കൂടെ കൂട്ടിയ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ്  എനിക്ക്. മോഡി മദനിയെ പോലെ പരസ്യമായി മാപ്പ് പറഞ്ഞ്ഞിട്ടില്ല എന്ന് വേണമെങ്കിൽ വാദിക്കാം. പക്ഷെ കഴിഞ്ഞ കുറച്ച് വര്ഷങ്ങ്ങ്ങളിലെ അദ്ധേഹത്തിന്റെ നിലപാടുകളും നടപടികളും അദ്ധേഹത്തിന്റെ മുഖ്യധാരയിലേക്കുള്ള മാറ്റമായി ഞാൻകാണുന്നു.      

മോഡി വിമർശിക്കപ്പെടുന്നത്  പഴയ നിലപാടുകളുടേയും സംഭങ്ങളുടെയും പേരിലാണ്‍ എങ്കിൽ രാഹുൽ ഗാന്ധിയുടെ കാര്യം ഇതിലും കഷ്ടമാണ്‍.. കോണ്‍ഗ്രസിന്റെയോ അദ്ധേഹത്തിന്റെ അപ്പനപ്പൂപ്പന്മാരുടേയോ കോണ്ഗ്രസ് മന്ത്രിസഭകളൂടേയോ കഴിഞ്ഞ കാല കൊള്ളരുതായ്മയ്കളുടെ പേരിലാണ്‍  അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അപഹസിക്കുന്നതും.കോണ്‍ഗ്രസിന്റെ സംഘടനാ ചട്ടകൂടിനെ കുറിച്ചും ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്തെ കുറിച്ചും, ഇങ്ക്ലൂസീവ്   ഗ്രോത്തിനെ കുറിച്ചുമൊക്കെ വളരെ ശ്രദ്ധേയമായ അഭിപ്രായങ്ങൾ പല സന്ദർഭങ്ങളിലായി അദ്ധേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനെ കോണ്ഗ്രസ് തന്നെയല്ലേ, അദ്ധേഹത്തിന്റെ ഫാമിലി  തന്നെയല്ലേ കഴിഞ്ഞ അമ്പത് വര്ഷത്തിലധികം ഭരിച്ചതെന്ന് പറഞ്ഞ് എഴുതി തള്ളുന്നത് 2002 ഉണ്ടായത് മോഡിയുടെ കാലത്തല്ലേ എന്ന പറയുന്നതിനെക്കാളും അർഥരഹിതമാണ്;എഴുതി വായിക്കുന്ന പ്രസംഗമായത് കൊണ്ട് ഹൃദയത്തിൽ നിന്ന് വരുന്നതല്ല, ആത്മാർഥതയുള്ളതല്ല എന്ന് പറഞ്ഞ് അപഹസിക്കുന്നത് അറിവില്ലായ്മയാണ്‍.. ഒരാളുടെ ഹൃദയത്തിൽ നിന്ന് വരുന്ന സ്വന്തം ആശ്യങ്ങളായാലും എല്ലാവര്ക്കും അത് ഒരു പൊതു സ്റ്റേജിൽ പ്രസംഗിക്കാൻ കഴിയണമെന്നില്ല. അതിന് കഴിഞ്ഞാൽ അത് ഒരു വലിയ കാര്യം തന്നെയാണെങ്കിലും പ്രസംഗ കഴിയുവുള്ളവർക്കെ എന്തെങ്കിലും വിവരവും കഴിവും ഉണ്ടാകൂ എന്ന് കരുതുന്നത് ശരിയല്ല.   അദ്ദേഹത്തിന്റെ തികച്ചും വ്യക്തിഗത സവിശേശതകളുടെ പേരില് പരിഹസിക്കുനത് ഒരു പരിശ്ക്ര്ത സമൂഹത്തിൻ യോജിച്ചതാണോ.

മോഡി ന്യൂനപക്ഷങ്ങളെയും മാറ്റി നിർത്തപ്പെട്ട മറ്റു വിഭാഗങ്ങളെയും അടുപ്പിക്കാൻ ശ്രമങ്ങൾ നടത്തുമ്പോഴും രാഹുൽ ദളിത്‌ കുടുമ്പങ്ങളുടെയും മറ്റും ഭവനങ്ങൾ സന്ധർശിക്കുകയും അവരുരെ കൂടെ ഇടപഴകാൻ ശ്രമിക്കുമ്പോഴും അവരുടെയോ അവരുടെ പാര്ട്ടിയുറെയോ കഴിഞ്ഞ കാല ചെയ്തികളെ മുന്നിര്ത്തി അവരുടെ ആത്മാര്തതയെ ചോദ്യം ചെയ്യുന്നതിൻ പകരം ഭാവിയിലേക്കുള്ള ഒരു നല്ല മാറ്റമായി  പ്രതീക്ഷിക്കുകയും ആ അർഥത്തിൽ അതിനെ സ്വാഗതം ചെയ്യുകയും ചെയ്യൂന്നതല്ലെ നല്ലത്. 

പിന്നെ രാഹുലിൻ എന്ത് കൊണ്ട് ഈ പറയുന്നതൊക്കെ നടപ്പിലാക്കാൻ കഴിയുന്നില്ല എന്ന ഒരു ചോദ്യമുണ്ട്. അത് ഒരു പരിധിവരെ ശരിയാണെന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷെ അദ്ദേഹത്തിൻ അതിന് മാത്രം പാർട്ടിയിൽ അധികാരവും സ്ഥാനവുമുണ്ടോ എന്നത് മറ്റൊരു കാര്യം. നേത്രത്വത്തിൽ പലരും ഫാമില്യുടെ സ്തുതി പാഠകരൊക്കെ തന്നെയാണെങ്കിലും രാഹുല പറയുന്നതിനൊക്കെ എന്തെങ്കിലും വില പ്രായോഗിക തലത്തിൽ നല്കുന്നുണ്ടോ എന്നത് സംശയമാണ്‍.. കാരണം രാഹുലിന്റെ പല നിലപാടുകളും ഇവരുടെ എസ്റ്റാബ്ലിഷ്ഡ് നയനിലപാടുകൾക്കെതിരാണ്‍ എന്നാണ്‍ എനിക്ക് തോന്നിയിട്ടുള്ളാത്. പ്രത്യേകിച്ച് സംഘടനാ ചട്ടക്കൂട്ടിനെ കുറിച്ചുള്ളത്.   പെട്ടെന്ന് നടപ്പിൽ വരുത്താൻ അദ്ദേഹത്തിൻ കഴിഞ്ഞില്ലെങ്കിലും, അദ്ധേഹം ഈ വിളിച്ച് പറയുന്നത് തന്നെ ഒരു നല്ല ലക്ഷണമായിട്ടാണ്‍ ഞാൻ കാണുന്നത്. 

പാര്ടികള്ക്ക് അതീതമായി നല്ല നിലപാടുകളും  വ്യക്തികളും  പ്രോത്സാഹിക്കപ്പെടണം, അംഗീകരിക്കണം. നേതാക്കല്ക്കും പൊതു പ്രവര്ത്തകര്ക്കും നന്നാവാനുള്ള ഇൻസെന്റീവ് ആണ്‍ അത്. എങ്കിൽ മാത്രമേ നമ്മുറ്റെ സിസ്റ്റം നന്നായി വരൂ. മാറ്റങ്ങൾ ഒരു രാത്രി കൊണ്ടുണ്ടാകില്ല. പക്ഷെ നല്ല കാര്യങ്ങൾ വ്യാപകമായി സ്വീകര്യമാകുമ്പോൾ നല്ല മാറ്റങ്ങളും സാവധാനത്തിൽ ഉണ്ടാകും.